കഥകള്‍
തകഴി
തകഴി ശിവശങ്കരപ്പിള്ള
തകഴി ശിവശങ്കരപ്പിള്ള എന്ന ചെറുകഥാകൃത്തിനെ മലയാളസാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ കഥകള്‍ പ്രസിദ്ധീകൃതമായിട്ട് എട്ടു പതിറ്റാാേളമാകുന്നു. ഈ വേളയിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ ഈ ബൃഹദ്സമാഹാരം പുറത്തുവരുന്നത്. ഇന്നിപ്പോള്‍ ആ കാലത്തേക്കു നോക്കുമ്പോള്‍ കാണുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം, തകഴി ഒരു വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു എന്നതാണ്. അത് സാഹിത്യത്തില്‍ മാത്രമല്ല, കേരളത്തിലെ മനുഷ്യജീവിതത്തില്ക്കൂടി വലിയ പരിവര്‍ത്തനം വരുത്താന്‍ പ്രാപ്തിയുള്ള സര്ഗ്ഗകര്മ്മമായിരുന്നു. ആ യത്നത്തിന്റെ ഭാഗമായി മലയാളത്തിനു ലഭിച്ചിട്ടുള്ള അര്‍ത്ഥവത്തായ ആഖ്യാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ സമാഹാരത്തിലുള്ളത്. ഇത് സാഹിത്യം മാത്രമല്ല, ചരിത്രംകൂടിയാകുന്നു.
₹570.00 ₹490.00
നായക്കളി
മജീദ് സെയ്ദ്
വന്യതയും ഉന്മാദവും പ്രണയവും കാമനയും ദൈന്യതയുമൊക്കെച്ചേര്‍ത്തു കുഴച്ചെടുത്ത പച്ചജീവിതങ്ങളുടെ നിശ്വാസങ്ങള്‍ നിറയുന്ന കഥകള്‍. വായനക്കാരുടെയും നിരൂപകരുടെയും പ്രശംസയാര്‍ജ്ജിച്ച ഒന്നരക്കൊമ്പ്, നായക്കളി, ഒറ്റക്കാലുള്ള കടല്‍ക്കാക്ക, മരണവ്യവഹാരം, രഹസ്യവേദം തുടങ്ങിയ കഥകളുടെ സമാഹാരം.
₹180.00 ₹160.00
ടി പത്മനാഭന്റെ
കഥകള്‍
സമ്പൂര്‍ണ്ണം
ടി പത്മനാഭന്
”ടി. പത്മനാഭന്റെ കഥ വായിക്കുമ്പോള്‍ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തില്‍ പെട്ടിട്ടില്ലാത്ത പുതിയൊരു അനുഭവംെകാണ്ടുവരുന്നു. ചിലപ്പോള്‍ പത്മനാഭന്റെ കഥയിലെ ഉള്ളടക്കം ഒരു സ്ഫുരണം മാത്രമാണ്. വില്യം സി. കൂണിംഗന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഉള്ളടക്കം വളരെ വളരെ തീരെ ചെറിയതായിത്തീരുന്നു. ‘ വനസ്ഥിലി’ യില്‍ എന്നപോലെ ഉള്ളടക്കം സംഗീതത്തോടുള്ള ഒരു താത്പര്യം മാത്രമായിത്തീരുന്നു. അല്ലെങ്കില്‍ ‘ ഉമ്മര്‍ഭായി’ എന്ന കഥയിലെപ്പോലെ ഒരു മനോഭാവത്തെക്കുറിച്ചുള്ള നിരീക്ഷണമായിത്തീരുന്നു. എന്നിട്ടും ആ കഥകള്‍ കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നു. ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മസുഭഗത പ്രകടിപ്പിക്കുന്നു. വാക്കുകള്‍ നദിയില്‍ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു. ആസ്വദിച്ചുകഴിഞ്ഞാലുടന് വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭന് എഴുതുന്നില്ല. തന്റെ അഭിപ്രാ യങ്ങള്‍ അതിവേഗം പൊതുരംഗത്ത് അവതരിപ്പിക്കുന്നയാളാണ് പത്മനാഭന്. പരസ്യജീവിതത്തില് അദ്ദേഹം കാര്യങ്ങള്‍ തുറന്ന ടിക്കുന്നു. എന്നാല്‍ കഥ അദ്ദേഹത്തിന് അത്യന്തം വ്യക്തിപരമായ കാര്യമാണ്. എന്നാലതു സ്വകാര്യമല്ല. കാരണം ആത്മരതിയുടെ വിപത്ത് മനസ്സിലാക്കിയ കഥാകാരനാണ് പത്മനാഭന്. ഏകാകികളുടെ കഥ പറയുമ്പോഴും നമ്മുടെ മനസ്സിനെ മാനവികതയുടെ കാവ്യാത്മകമായ വാര്‍ത്തകള്‍കൊണ്ട് അദ്ദേഹം നിറയ്ക്കുന്നു. പത്മനാഭന്റെ കഥകളില്‍ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ് തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്. നിര്‍വ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പില്‍ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭന് അവതരിപ്പിക്കുന്നത്.”
₹1,299.00 ₹1,150.00
എസ്.കെ പൊറ്റക്കാട്ടിന്റെ
കഥകള്‍
സമ്പൂര്‍ണ്ണം
എസ്.കെ പൊറ്റക്കാട്
₹1,299.00 ₹1,150.00
ഷെര്‍ലക്
ഹോംസ്
സമ്പൂര്‍ണ്ണ കൃതികള്‍
സര് ആര്‍തര്‍ കോനന്‍ ഡോയല്‍
യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യ ത്തില്‍ പ്രവേശനം നല്‍കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര് ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്സന്
അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്ഹോംസ് ‘സര്’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര് സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ലഭിച്ച ഒരു ബില്ലിന്റെ മേല്‍വിലാസമായിരുന്നു: ‘സര് ഷെര്‍ലക്ഹോംസ് .’
₹1,750.00 ₹1,500.00
റഷീദ്
ജഹാന്റെ
കഥകളും
നാടകങ്ങളും
റഷീദ് ജഹാല്‍
മൊഴിമാറ്റം വി. രാധാകൃഷ്ണന്
ഇന്ത്യന്‍ പുരോഗമനസാഹിത്യത്തില്‍ സ്ത്രീജീവിതത്തെ രാഷ്ട്രീയവല്‍ക്കരിച്ച റഷീദ് ജഹാന്റെ പത്തു ചെറുകഥകളുടെയും മൂന്നു നാടകങ്ങളുടെയും പരിഭാഷകളടങ്ങുന്ന ഗ്രന്ഥം. തിളയ്ക്കുന്ന സ്ത്രീജീവിതമാണ് ഈ രചനകളില്‍.
₹180.00 ₹150.00
മൂന്ന്
അന്ധന്ന്മാര്
ആനയെ
വിവരിക്കുന്നു
ഇ.സന്തോഷ്കുമാര്‍
ആധുനികാനന്തര മലയാളചെറുകഥാസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്തിന്റെ കഥാസമാഹാരം. പലയാവര്‍ത്തി വായിക്കാനും വീണ്ടുമൊന്ന് തിരികെച്ചെല്ലാനും പ്രേരിപ്പിക്കുന്നവയാണ് സന്തോഷ് കുമാറിന്റെ കഥകള്‍. മയിലുകളുടെ നൃത്തം, മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു, ജാരന് തുടങ്ങിയ പത്തു കഥകളുടെ സമാഹാരം.
₹160.00 ₹136.00
ഈ
വല്ലിയില്‍
നിന്നു ചെമ്മേ….
സുധക്കുട്ടി
സ്ത്രീമനസ്സിന്റെ ഉള്ളുതൊട്ടറിയുന്ന കഥകള്‍. അനായാസമായി ഒഴുകുന്ന വാക്കുകള്‍ വരികളായും കഥയായും മാറുന്ന മാന്ത്രികത. വായനക്കാരെ പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഭൂതകാലക്കുളിരില്‍ മുക്കിപ്പൊക്കിയെടുക്കുന്ന മനോഹരമായ പതിമ്മൂന്നു കഥകളുടെ സമാഹാരം.
₹170.00
മലബാര്‍
എക്സ്പ്രസ്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്ന 12 കഥകള്‍.
രാഷ്ട്രീയവും ആത്മീയവുമായ ജാഗ്രതകളാല് സവിശേഷമായി അടയാളപ്പെടുത്തിയ കഥകള്‍.
₹110.00 ₹99.00
ഗ
ന്ധ
ര്‍
വ്വന്
വി.ആര് സുധീഷ്
വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കു ചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാന്‍ മാത്രമല്ല രസിക്കാനുംകൂടിയുള്ളതല്ലേ കഥകള്‍, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണു പറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവര്‍ വളര്‍ന്നു വലുതായി, കൂടുവിട്ടു കൂടുമാറി. വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു. രക്ത മാംസങ്ങള്‍ പൊതിഞ്ഞ്, ബലമുള്ള അസ്ഥികളും. നാടന്‍മലയാള ഭാഷയുടെ തുലാമഴയില്‍ കുതിര്‍ന്ന് സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കലര്‍ന്നു. കഥാകാരനോട് ആദരവുതോന്നി. – വിജയലക്ഷ്മി, പഠനം: പി.കെ. ശ്രീകുമാര്‍. അതീന്ദ്രിയമായ ഒരു തലത്തിലേക്ക് കാലത്തെയും ജീവിതത്തെയും സന്നിവേശിപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.
₹120.00
മഞ്ഞുമനുഷ്യന്
സന്തോഷ് ഏച്ചിക്കാനം
മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.
₹150.00
മൂന്നു
വിരലുകള്‍
ഇ.സന്തോഷ്കുമാര്‍
വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇ. സന്തോഷ് കുമാറിന്റെ കഥകള്‍. മലയാള ചെറുകഥയ്ക്ക് പുതുമാനം നല്കിയ കഥാകൃത്തിന്റെ മൂന്നു വിരലുകള്‍, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, മാംസം, സുജാത തുടങ്ങിയ ഏഴു കഥകളുടെ സമാഹാരം.
₹180.00
ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും
പ്രിയ എ.എസ്
₹150.00
₹150.00
ചാമിസ്സോ
₹210.00
₹120.00 ₹108.00
സ്ത്രീപ്രകൃതിയുടെ കൂടുവിട്ട് സമഗ്രവും സധൈര്യവുമായ ജീവിതാഖ്യാനങ്ങളുടെ നക്ഷത്രലോകങ്ങള്‍ സൃഷ്ടിക്കുന്ന എട്ടുകഥകളുടെ സമാഹാരം.
₹130.00
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. ‘ചെന്നായ’ എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു.-അടൂർ ഗോപാലകൃഷ്ണൻ ‘വൂൾഫ്’ എന്ന പേരിൽ ചലച്ചിത്രമാകുന്ന ‘ചെന്നായ’ എന്ന കഥയ്ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.
₹150.00 ₹135.00
ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ, അന്റാർട്ടിക്ക, ജയന്റ്മാൾ തുടങ്ങി ഒൻപത് കഥകൾ.
₹120.00 ₹108.00
പെണ്
വാതില്‍
മജീദ് സെയ്ദ്
ഈ കഥകള്‍ വായിക്കുമ്പോള്‍ ഇതെല്ലാം എവിടെയോ സംഭവിച്ചതാണല്ലോ എന്നു തോന്നിപ്പോകുമെന്നു മാത്രമല്ല തീവ്രയാഥാര്‍ത്ഥ്യങ്ങളെ കലര്‍പ്പില്ലാതെ വിവരിക്കണമെന്നമട്ടില്‍ എഴുതിയിരുന്ന പഴംതലമുറയുടെ തുടര്‍ച്ചയാണോ ഇദ്ദേഹം എന്നു തോന്നും. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ ദാരിദ്ര്യരേഖയടക്കമുള്ള എല്ലാ രേഖകളുടെയും കീഴറ്റത്തെ അടിയാളജീവിതങ്ങളെ വിവരിക്കുമ്പോള്‍ നാടകീയതയുടെ ചില നിമിഷങ്ങള്‍ കാണാനാകും. ആ നാടകീയതയുടെ അളവിനെ നേര്‍പ്പിച്ച് പുതുകാല ചലച്ചിത്രങ്ങളിലെ രംഗംപോലെയുള്ള വിവരണം മജീദ് സെയ്ദിനെ പുതിയകാലത്തെ ഫിക്ഷനെഴുത്തുകാരനാക്കി മാറ്റുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന് മജീദ് സെയ്ദിന്റെ ആദ്യ കഥാസമാഹാരം
₹180.00 ₹155.00
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ അകം പുറങ്ങളെ തുറന്നാവിഷ്ക്കരിക്കുന്ന കഥകള്‍. മേഹനസ്വാമി യെന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിദ്ധ്യമായ വസുധേന്ദ്ര സ്വവര്‍ഗ പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള വ്യവസ്ഥാപിത കല്പനകളെ തിരുത്തുകയാണ് ഈ കഥകളിലൂടെ.
₹160.00
ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്‍! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്‍ത്താനും ഈ കഥകള്‍ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്‍! പ്രവാചകനായ മുഹമ്മദ്നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്‍ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള്‍ ആധുനിക ഭൗതിക നാഗരികത ആത്മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്‍നിന്നും സാംസ്കാരികമേഖലയില്‍ സൃഷ്ടിച്ച ജീര്‍ണ്ണതയില്‍നിന്നും സമൂഹത്തെമോചിപ്പിക്കുന്നു. അനന്യലബ്ധമായ ആത്മീയാനുഭവം നല്കുന്ന ഇരുനൂറോളം കഥകള്‍ ഈ വിശിഷ്ടകൃതിയില്‍ ഉള്‍ക്കൊള്ളുന്നു.
₹350.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us