ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും കാമല്‍റാം സജീവ് മാധ്യമപ്രവര്ത്തകന്/ വായനക്കാരന് എന്ന നിലവിലുള്ള യാഥാസ്ഥിതികത്വത്തിന്റെ അപനിര്‍മാണമാണ് ഈ കൃതിയുടെ ഒരു പ്രഥാന ലക്ഷ്യമെന്ന് തോന്നുന്നു. മാധ്യമപ്രവര്‍ത്തനത്തെ കുറിച്…
മാധ്യമപ്രവര്ത്തകന്/ വായനക്കാരന് എന്ന നിലവിലുള്ള യാഥാസ്ഥിതികത്വത്തിന്റെ അപനിര്‍മാണമാണ് ഈ കൃതിയുടെ ഒരു പ്രഥാന ലക്ഷ്യമെന്ന് തോന്നുന്നു. മാധ്യമപ്രവര്‍ത്തനത്തെ കുറിച് നിലവിലുള്ള പൊതുധാരണയൊക്കെ തിരുത്തയാണ് കമല്‍റാം സജീവ് ഈയൊരു പാരസ്പര്യത്തെ തിരുത്തുന്ന ചിന്ത പദ്ധതി രൂപപ്പെടുത്തുന്നത്.
കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര…
കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ
കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച്
ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും
മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ
ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി.
മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന
ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം അവിടെ മുന്തിരി വള്ളി തളിർത്തോ എന്നും നോകാം.അവിടെ വെച് നിനക്ക് ഞാനെൻറ്റെ പ്രേമം തരും
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം അവിടെ മുന്തിരി വള്ളി തളിർത്തോ എന്നും നോകാം.അവിടെ വെച് നിനക്ക് ഞാനെൻറ്റെ പ്രേമം തരും
ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല.…
ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും 1962ലെ അഭിശപ്തമായ ആ ശരത്കാലത്ത് മുപ്പത്ദിവസത്തേക്കെങ്കിലും ദീർഘകാലം നിലനിൽക്കുന്ന കയ്പേറിയ ഓർമകൾ ബാക്കിവെച്ചുകൊണ്ട് ഹിമാലയ സാനുക്കളെ സാക്ഷിയാക്കി ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.പരസ്പരസംശയവും ഇടക്കിടെ ഉണ്ടാകുന്ന ചെറുസംഘട്ടനങ്ങളും എന്നെന്നേക്കുമായി അതിർത്തികളിൽ രൂപപ്പെട്ടു . ഏഷ്യയുടെ ദിശാനക്ഷത്രങ്ങളാവേണ്ടിയിരുന്ന രണ്ടു വൻശക്തികൾക്കിടയിൽ ഒടുങ്ങാത്ത അവിശ്വാസത്തിൻറ്റെ വിത്ത് വിതച്ചത് ആരായിരുന്നു? അതിലേക്ക് നയിച്ച കാരണങ്ങളിലേക്കുള്ള സമഗ്രവും വസ്തുനിഷ്ഠപാരവുമായ എഴുത്തുകാരൻറ്റെ അന്വേഷണമാണ് ഈ പുസ്തകം.
കാഫ്കനാട് മുന്‍വിധി, നിയമം, പ്രതിഭീകരത മനീഷ സേഥി ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ…
ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ ഭീകരവാദവിരുദ്ധ വേട്ടയുടെ ഉഗ്രതയും മൃഗീയതയും ചില ഭീകരവാദ കേസുകള്‍ മുമ്പില്‍വെച്ച് ഇതില്‍ പരിശോധിക്കപ്പെടുന്നു. അന്വേഷണ ഏജന്‍സികളെ മാത്രമല്ല, കോടതികളെ വരെ ഭീകരവാദ കേസുകളില്‍ മുന്‍വിധികള്‍ സ്വാധീനിക്കപ്പെടുന്നതിന്റെ നേര്‍ചിത്രം ഗ്രന്ഥകാരി അവതരിപ്പിക്കുന്നു. ഭരണകൂടഭീകരതക്കെതിരെ പൊരുതുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൈപ്പുസ്തകമാണ് മനീഷ സേഥിയുടെ ഈ പഠനം.
പൊതുസിവില്‍കോഡ് ഹിന്ദുകോഡ് മുത്തലാഖ് എഡറ്റര്‍: വി.എ കബീര്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി മുറവിളി ഉയരുന്നത്? എന്താണ് അതിന്റെ പിന്നിലെ ലക്ഷ്യം? ദേശീയോദ്ഗ്രന്ഥത്തിന് അത് ആവശ്യമാണോ?…
എന്തുകൊണ്ടാണ് ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി മുറവിളി ഉയരുന്നത്? എന്താണ് അതിന്റെ പിന്നിലെ ലക്ഷ്യം? ദേശീയോദ്ഗ്രന്ഥത്തിന് അത് ആവശ്യമാണോ? ലിംഗസമത്വമാണോ യഥാര്‍ഥ ലക്ഷ്യം? എത്രമാത്രം പ്രായോഗികമാണിത്? നിലവിലുള്ള ഹിന്ദു കോഡിന്റെയും ഗോവയിലെ പൊതു സിവില്‍കോഡിന്റെയും യഥാര്‍ഥ അവസ്ഥ എന്താണ്? മുത്തലാഖിന്റെ ഇസ്ലാമിക നിലപാട് എന്താണ്? വ്യത്യസ്ത കോണുകളിലൂടെ പ്രഗല്ഭരായ നിയമജ്ഞന്മാരും ന്യായാധിപന്മാരും അക്കാദമികരും വിഷയത്തിന്റെ നാനാവശങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.
പോരാട്ടവും കീഴടങ്ങലും ജെഫ്രി ലാംഗ് എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്ലാം മതം സ്വീകരിച്ച കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രാധ്യാപകനായ ഡോ. ജെഫ്രിലാംഗ് പുതിയൊരു മൂല്യവ്യവസ്ഥയിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ളതന്റെ പരിവര്‍ത്തനത്തെ വിമര്‍ശനബുദ്ധിയോടെ വിശകലനം…
എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്ലാം മതം സ്വീകരിച്ച കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രാധ്യാപകനായ ഡോ. ജെഫ്രിലാംഗ് പുതിയൊരു മൂല്യവ്യവസ്ഥയിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ളതന്റെ പരിവര്‍ത്തനത്തെ വിമര്‍ശനബുദ്ധിയോടെ വിശകലനം ചെയ്യുന്ന കൃതിയാണ് ‘പോരാട്ടവും കീഴടങ്ങലും’. ഡോ. ലാംഗിന് ജീവിതം ദൈവത്തെ തേടിയുള്ള അന്വേഷണമായിരുന്നു. കത്തോലിക്കാ കുടുംബത്തില്‍ പറന്ന്, യുക്തിചിന്ത, ആജ്ഞേയവാദം, നിരീശ്വരത്വം തുടങ്ങിയ പല ഇടത്താവളങ്ങളിലൂടെയം കടന്നുപോന്ന അദ്ദേഹം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇസ്ലാമിന്റെ വെളിച്ചത്തിലാണ്. ജൂത-ക്രിസ്തീയ പാരമ്പര്യങ്ങളില്നിന്നുവരുന്ന പടിഞ്ഞാറന്‍ മുസ്ലിംകള്ക്ക് ഈ മാറ്റം കനത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കാറുള്ളത്. പടിഞ്ഞാറന്‍ പാരമ്പര്യങ്ങളുമായും സാംസ്കാരികധാരകളുമായും പൊരുത്തപ്പെടാത്ത പുതിയ മതമൂല്യങ്ങളിലേക്കുള്ള യാത്ര സൃഷ്ടിക്കുന്ന വിക്ഷുബ്ധതകളെ സ്വയംവിമര്‍ശനാത്മകമായി അപഗ്രന്ഥകിക്കുകയാണ് ഈ കൃതിയിലൂടെ ഡോ. ലാംഗ് ചെയ്യുന്നത്. ഏതൊരു നവ മുസ്ലിമിന്റേതുതന്നെ പോലെ അദ്ദേഹത്തിന്റെതും ഒരു പോരാട്ടമാണ്. അത് എത്തിച്ചേര്‍ന്നത് ദൈവത്തിന് സമ്പൂര്‍ണമായി കീഴടങ്ങുന്നതിലാണ്. ഈ സമരത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുഭവക്കുറിപ്പുകളും അതിനു പ്രേരകമായ മൂല്യവ്യവസ്ഥയെക്കുറിച്ചുള്ള പഠനരേഖയുമാണ്, ഒരേസമയം ഈ കൃതി.
ഫലസ്തീനും പാശ്ചാത്യമാധ്യമങ്ങളും എന്‍.എം ഹുസൈന് മധ്യപൌരസ്ത്യ ദേശത്തെ സംഘര്ഷഭരിതമാക്കാന് സാമ്രാജ്യശക്തിയും സയണിസ്റുകളും അവിശുദ്ധമായി കൂട്ടുകൂടിയതിന്റെ ഫലമായിരുന്നു ഇസ്രായേല്‍. അതിന് ജൂതമതവുമായോ അവരുടെ മാതൃദേശ സങ്കല്പവുമായോ ഒരു ബന്ധവുമില്ല.…
മധ്യപൌരസ്ത്യ ദേശത്തെ സംഘര്ഷഭരിതമാക്കാന് സാമ്രാജ്യശക്തിയും സയണിസ്റുകളും അവിശുദ്ധമായി കൂട്ടുകൂടിയതിന്റെ ഫലമായിരുന്നു ഇസ്രായേല്‍. അതിന് ജൂതമതവുമായോ അവരുടെ മാതൃദേശ സങ്കല്പവുമായോ ഒരു ബന്ധവുമില്ല. അര നൂറ്റാണ്ടിലേറെക്കാലമായി തുടരുന്ന സയണിസ്റ് ഭീകരതക്കെതിരെയുള്ള ഫലസ്തീനികളുടെ സ്വാതന്ത്യ്രസമരം പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ ‘ഭീകരത’യായി ചിത്രീകരിക്കപ്പെടുന്നു. അധിനിവേശങ്ങള്‍ക്കെതിരായ ചെറുത്തുനില്പുകളെ യന്ത്രത്തോക്കുകളും ടാങ്കുകളും യുറേനിയം ആയുധങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഇസ്രായേലാകട്ടെ മനുഷ്യാവകാശത്തിന്റെയും സമാധാനത്തിന്റെയും ‘സംരക്ഷ’കനുമാണ്. ന്യൂയോര്‍ക്ക ടൈംസ്, വാഷിംഗ്ടന്‍ പോസ്റ്. എന്‍.പി.ആര് പോലുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മധ്യപൌരസ്ത്യ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്തതിലെ കൊടിയ കാപട്യം തുറന്നുകാട്ടുന്ന കൃതിയാണിത്. മുഖ്യധാരാ മാധ്യമപണ്ഡിതന്മാരുടെ ഹൃദയശൂന്യമായ സാമ്രാജ്യസേവയുടെ ആഴവും പരപ്പും ഇത് അനാവരണം ചെയ്യുന്നു. ജര്‍മന്‍ നാസികളും സയണിസ്റുകളും തമ്മിലുണ്ടായിരുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യബാന്ധവങ്ങള്‍ വെളിപ്പെടുത്തുന്ന അധ്യായവും ഇതിലുണ്ട്. ഒ.വി. വിജയനെപ്പോലുള്ള ‘ബുദ്ധിജീവികള്‍’ പോലും സയണിസ്റ് തന്ത്രങ്ങളെ ന്യായീകരിക്കുന്ന ദയനീയാവസ്ഥയം ഈ കൃതി വ്യക്തമാക്കുന്നു.
ക്രൈസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം വി.എ മുഹമ്മദ് അശ്റഫ് ക്രൈസ്തവ സയണിസം ബൈബിളിന്റെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്) വ്യാഖ്യാമാണ്. ഇസ്രായേല്‍ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ…
ക്രൈസ്തവ സയണിസം ബൈബിളിന്റെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്) വ്യാഖ്യാമാണ്. ഇസ്രായേല്‍ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ അധിനിവേശത്തിന്റെ നീതീകരണത്തിലും ഇസ്രായേലിന് പിന്തുണ നേടിക്കൊടുക്കുന്നതിനുമെല്ലാം ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമുണ്ട്. മതവും മതേതരവുമായ ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ബൈബിള്‍, ഖുര്‍ആന്‍ എന്നിവയുടെയെല്ലാം പശ്ചാത്തലത്തിലാണ് ശ്രീ. അശ്റഫ് ക്രൈസ്തവ സയണിസത്തെ വിലയിരുത്തുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയവും യുദ്ധങ്ങളും ഇസ്രായേല്‍, ഫലസ്തീന് പ്രശ്ങ്ങളുമെല്ലാം മസ്സിലാക്കാന്‍ ക്രൈസ്തവ സയണിസത്തെക്കുറിച്ച അറിവ് അുപേക്ഷണീയമാണ്. അത്തരം അറിവ് പകരുന്ന ല്ലൊരു പഠമാണ് ഈ കൃതി.
ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ ടി മുഹമ്മദ് ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള് കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള…
ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള് കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള പ്രാചീന ഭാരതീയ ജീവിതത്തിന്റെ സാംസ്കാരികമായ അടിയൊഴുക്കുകളാണ് ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യത്യസ്ത വംശങ്ങളും നാഗരികതകളുമായി വഴിപിരിഞ്ഞ് ബഹുദൈവാരാധനയിലേക്ക് മനുഷ്യരാശി നിപതിക്കുന്നതിനു മുമ്പുള്ള സാംസ്കാരിക പ്രഭാവം ശുദ്ധമായ ഏകദൈവത്വമായിരുന്നുവെന്ന് ഗ്രന്ഥകാരന് സമര്‍ത്ഥിക്കുന്നു. പശ്ചിമേഷ്യന്‍ ചരിത്രത്തില്‍ പാദമുദ്രകള്‍ പതിച്ച ആദിമ ജനപദങ്ങളും ഇന്തോ-ആര്യന്മാരും തമ്മിലുള്ള വര്ഗശാസ്ത്രപരവും സാംസ്കാരികവുമായ ബന്ധവും ഇതില്‍ സമര്‍ത്ഥിക്കപ്പെടുന്നു. ഭാഷാ ശാസ്ത്രത്തിന്റെയും മത സാഹിത്യങ്ങളുടെയും പുരാവസ്തു പഠനങ്ങളുടെയും പിന്‍ബലത്തോടെ ഗ്രന്ഥകാരന് നടത്തുന്ന നിശിത നിരീക്ഷണങ്ങളും യുക്തിഭദ്രമായ നിഗമനങ്ങളും വായനക്കാരില്‍ കൌതുകമുണര്ത്താതിരിക്കില്ല. വൈജ്ഞാനികമായ പഠന-മനന മേഖലകളിലേക്ക് കൃത്യതയുള്ള ദിശാബോധം നല്കുന്ന ഈ പുസ്തകം മലയാള ചരിത്ര ഗവേഷണ ശാഖയ്ക്ക് ലഭ്യമായ വിലപ്പെട്ട സംഭാവനയാണ്.
കവിതയുടെ ആന്തരികാനുഭവത്തെ നിര്‍വ്വചിക്കുന്ന ലേഖനങ്ങള്‍. കാലത്തോടും ചരിത്രത്തോടും സംവദിക്കുന്ന കവിതയുടെ സര്‍ഗ്ഗാത്മക അനുഭൂതികളുടെ രസതന്ത്രത്തെ അനേ്വഷിക്കുന്ന ലേഖനങ്ങള്‍ പ്രസന്നരാജന്റെ തേനും വയമ്പും എന്ന പ്രശസ്ത കൃതിയുടെ പരിഷ്കരിച്ച…
കവിതയുടെ ആന്തരികാനുഭവത്തെ നിര്‍വ്വചിക്കുന്ന ലേഖനങ്ങള്‍. കാലത്തോടും ചരിത്രത്തോടും സംവദിക്കുന്ന കവിതയുടെ സര്‍ഗ്ഗാത്മക അനുഭൂതികളുടെ രസതന്ത്രത്തെ അനേ്വഷിക്കുന്ന ലേഖനങ്ങള്‍ പ്രസന്നരാജന്റെ തേനും വയമ്പും എന്ന പ്രശസ്ത കൃതിയുടെ പരിഷ്കരിച്ച പതിപ്പ്
മസ്തിഷ്ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് ലക്കോഫ് അവതരിപ്പിച്ച സിദ്ധാന്തങ്ങളെ സാഹിത്യപഠനങ്ങളിലും സംസ്കാരപഠനങ്ങളിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിക്കുന്ന ഗ്രന്ഥം.
മസ്തിഷ്ക ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് ലക്കോഫ് അവതരിപ്പിച്ച സിദ്ധാന്തങ്ങളെ സാഹിത്യപഠനങ്ങളിലും സംസ്കാരപഠനങ്ങളിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അന്വേഷിക്കുന്ന ഗ്രന്ഥം.
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ്…
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ് എന്നിവരുടെ പഠനങ്ങള്‍. അഭിമുഖങ്ങള്‍.
ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
ട്രാന്സ്ജെന്റര് ചരിത്രം സംസ്കാരം പ്രതിനിധാനം പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി…
പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.